Tuesday, December 28, 2010

ഹൃദയ നാദം



ശോകത്തിന്‍ തെക്കിനിയില്‍ ഉയരുന്ന നാദത്തിന്‍

ശീലുകള്‍ കേള്‍ക്കെ അറിയുന്നു ഞാനിന്ന്

സപ്ത സ്വരങ്ങളാല്‍ നാദങ്ങള്‍ തീര്‍ത്തൊരെന്‍

വ്യഥിത മോഹങ്ങളും പാടുന്നുവെന്ന്



അന്തരാത്മാവില്‍ നിറയുന്നോരെന്‍ പ്രിയ

തോഴന്റെ അന്ഗുലീ സ്പര്‍ശമേല്‍ക്കെ

വിഭൂതി പോല്‍ പടരുന്നു ഹൃത്തടം നിറയെ

സ്നേഹത്തിന്‍ മാതളപ്പൂക്കള്‍ തന്‍ വാസന്തം



നിലവിളക്കിന്‍ പ്രഭ വൃഥാ മിഴികളിലെന്തിനോ

നഷ്ട ബാല്യത്തിന്‍ കളിക്കോപ്പ് തിരയവേ

ചുടുനീര് വറ്റിയാ കണ്‍കളില്‍ മോഹത്തിന്‍

ചെപ്പുകള്‍ സാഗര വര്‍ണം പകര്‍ത്തുന്നു



ഒരു നവ ലോകം എനിക്കായ് പിറന്നെങ്കില്‍

ഒരു കുഞ്ഞു സൂര്യന്‍ എനിക്കായുദിചെങ്കില്‍

വിരിയുമോ ഇനിയൊരു വാസന്തമെന്നുടെ

ഊഷര മാനസ വൃന്ദാവനികയില്‍

സമയം




വിഭ്രാന്തിയുടെ അവസാന യാമങ്ങളില്‍
നരച്ച ശവ കുടീരങ്ങള്‍ കാണ്‍കെ
അറിയുന്നു ഞാനീ യാമത്തിന്‍ ഗതിവേഗം
മൃത്യുവിന്‍ ഗീതം ശ്രവിക്കുന്നു ഞാന്‍
സമയമായി അന്ത്യ യാത്ര തുടങ്ങാന്‍
ഘടികാരത്തിന്റെ സൂചികള്‍ ചലിക്കുന്നു
എന്‍റെ ഹൃദയമിടിപ്പ്‌ പോലെ
കാലത്തിന്‍ പതിഞ്ഞ പാദ പതനം പോലെ
ജനിച്ച നാള്‍ തൊട്ടിന്നു വരെ
സമയതാല്‍ ബന്ധിതമാണീ ജീവിതം
ജനിച്ച സമയം പൊക്കിള്‍ കൊടി മുറിച്ച സമയം
പേരിടല്‍ ചടങ്ങ് മുതല്‍ സമയത്തിന്‍
ഘോഷയാത്ര തുടങ്ങുന്നു
സമയതാല്‍ ബന്ധിതം
സമയമാണ് മുഖ്യം
സമയം നോക്കി സമയം നോക്കി
സമയം നോക്കാനില്ല സമയം
ഇതാണെന്റെ സമയം
എല്ലാം അവസാനിക്കാന്‍ അവസാനിപ്പിക്കാന്‍
ഇതാണ് സമയം. ഇതാണ് ഏറ്റവും യോജിച്ച സമയം