Wednesday, April 24, 2013

പേശാമടന്ത


തന്റെ വാക്കുകളെ അവന്‍ തിന്നു തുടങ്ങിയപ്പോഴാണ്
അവള്‍ ആദ്യമായി നിശബ്ദയായത്
കേട്ട കേള്‍വികള്‍ വാക്കുകളായി കേള്‍വിയെ നോവിച്ചപ്പോള്‍
വീണ്ടുമവള്‍ നിശബ്ദയായി
പറയേണ്ട കാര്യങ്ങള്‍ പറഞ്ഞ കാലത്ത് ജനം അവളെ
അധികപ്രസംഗി എന്ന് വിളിച്ചു
പറച്ചില്‍ നിര്‍ത്തി കേള്‍വി തുടങ്ങിയപ്പോള്‍
അവള്‍ അവര്‍ക്ക് പേശാമടന്തയായി.

വാക്കുകള്‍ ഉപയോഗിച്ച കാലത്ത് അവള്‍ക്കു ചുറ്റും
കാതുകള്‍ ഉണ്ടായിരുന്നു .
മൌനം ഭുജിച്ച കാലം കേട്ട കാതുകള്‍
വാക്കുകളായി പരിണമിച്ചു .
അന്ന് പറയാന്‍ ഒരു വായും കേള്‍ക്കാന്‍
ആയിരം കാതുകളും
ഇന്ന് പറയാന്‍ ആയിരം " വാ " യും
കേള്‍ക്കാന്‍ ഒരു കാതും മാത്രം

പൂക്കാലത്ത് അവളൊരു പൂന്തോട്ടമായിരുന്നു
ഇന്നവള്‍ വെറും ചെടി
പുഷ്പിക്കാത്ത , കായ്ക്കാത്ത വെറും
പാഴ്ചെടി

വാക്കിന്റെ കനം നോക്കിയിരുന്നവര്‍
ഇന്നവളുടെ മൌനത്തെ ദംഷ്ട്രകളാല്‍
കാര്‍ന്നു തിന്നു .