മര്‍ത്ത്യ ജന്മം വെടിഞ്ഞു ഞാനൊരു
ശലഭമായീ ഭൂവില്‍ പിറന്നു
ദര്‍ഭ മുനയുടെ താഡനമേല്ക്കാതെ
പട്ടുനൂല്‍ പുതപ്പില്‍ ഞാനെന്‍
പിറവിയെ കാത്തു കിടന്നു
കൊതിച്ചപോലൊരുദിനം
വസന്തത്തിന് പട്ടുമെത്തയിലേക്ക്
വര്‍ണ വിളക്കുകള്‍ ചിറകായ്
തെളിയിച്ചു ഞാനെന്‍ ജന്മം
ഭൂവിനായ് പകുത്തു നല്കി
സൌന്ദര്യമാകെ ദേഹത്ത് വിരിയിച്ച
ദൈവത്തിനൊരു നന്ദി പറയാതെ
മധുവുണ്ണാന്‍ തിടുക്കമായ്
പറന്നകന്നു ഞാനെന്‍
ഗര്‍ഭ ഗൃഹത്തെ ഗൌനിക്കാതെ
നിറങ്ങള്‍ ചുടുചായം പൂശിയ
പൂക്കളില്‍ മറ്റൊരു വര്‍ണമായ് ഞാന്‍
മന്ദ മാരുതന്‍ തൊട്ടിലാട്ടി
പച്ചില ചാര്‍ത്തില്‍ നിദ്ര പൂകി
തേന്‍ നുകര്‍ന്നതില്‍ പിന്നെ
പൂമരം തേടി ഞാന്‍
പറന്നകലവേ ചിറകറ്റു വീണു ഞാന്‍
ഇത്തിരി തേനുമായ് ഒത്തിരി ദിനരാത്രം
ഇരുള് വീണു കേഴുന്നു
ഇതളടര്‍ന്ന പൂ പോലെ
വരും ജന്മത്തിലും എനിക്കീ ചിറകുകള് വേണം
വര്‍ണം പടര്‍ത്തും ശലഭ ജന്മം
ദൈവത്തോട് നന്ദി പറയാന്‍ എവിടെയാ സമയം
ReplyDeleteപൂമ്പൊടികള്‍ പറത്തി വന്ന
ReplyDeleteകാറ്റ് എന്നോടു ചോദിച്ചു
നിന്റെ പൂവോ ?
പൂക്കളെല്ലാം വസന്തത്തിനുള്ളതാണ്
പൂക്കളൂകൾക്കിടയിലും, ഇലകൾക്കിടയിലും ആനന്തം കണ്ടെത്തുന്ന ചിത്ര ശലഭമേ,നാം നോക്കി നിൽക്കും നിന്നെ കൌതുകത്തോടേ
നന്നായി രചിച്ചു മിഴി, ആശംസകളോടെ,
നന്നായിട്ടുണ്ട്.
ReplyDeleteഎന്റെ “ചിത്രപതംഗം” എന്ന ഒരു പഴയ കവിത കൂടി വായിച്ചു നോക്കുക.
metamorphosis kavithayilum ithal vidarthunnu.
ReplyDelete#vykaa.blogspot.com
il ninu aasamsakalode..
ഇതളടര്‍ന്ന പൂ പോലെ
ReplyDeleteവരും ജന്മത്തിലും എനിക്കീ ചിറകുകള് വേണം..
...................?
ഭാവസാന്ദ്രമായ വരികള്‍ തുന്നിചെര്‍ത്തു വച്ച നല്ല ഒരു കാവ്യം തന്നെ മിഴി ,,,ഒരു പാടു ഇഷ്ടമായി ,,,
ReplyDeleteWow..
ReplyDeleteThis is like a poem we had to study in school… forgot the titles though…
Nice one
Nice one :)
ReplyDeleteRegards
http://jenithakavisheshangal.blogspot.com/
നല്ല ചിന്ത , വരികളും നല്ലത് ..പക്ഷേ ചില വരികള്‍ ,പദങ്ങള്‍ ക്രമം തെറ്റിയതായ് തോന്നുന്നു
ReplyDelete"തെളിയിച്ചു ഞാനെന്‍ ജന്മം
ഭൂവിനായ് പകുത്തു നല്കി"
ഇതിലെ `ഭൂവിനായ് `എന്നതിന് പകരം `പാരിന്നു `അല്ലെങ്കില്‍ `ഭൂവിന്നു` എന്ന് ചേര്‍ത്താല്‍
യോജിക്കുമെന്നു തോന്നി.
"മധുവുണ്ണാന്‍ തിടുക്കമായ്
പറന്നകന്നു ഞാനെന്‍"
ഇതില്‍ `ഞാന്‍` ഒഴിവാക്കിയാല്‍ ആവര്‍ത്തനങ്ങള്‍ ഒഴിവാക്കാം
"പറന്നകന്നു ഞാനെന്‍ "പകരമായ് `പറന്നകന്നുവെന് `ചേര്‍ത്ത് നോക്കു
പൂമരം തേടി `ഞാന്‍`
പറന്നകലവേ ചിറകറ്റു വീണു` ഞാന്‍`
ഇത്തിരി തേനുമായ് ഒത്തിരി ദിനരാത്രം
ഇരുള് വീണു കേഴുന്നു
ഇതളടര്‍ന്ന പൂ പോലെ
ഇവിടെയും `ഞാന്‍ ` ആവര്ത്തിക്കപെടുന്നു അതുപോലെ ഒത്തിരി ദിനരാത്രം എന്നത് ശരിയല്ല ഒത്തിരി ആകുമ്പോള്‍ ദിനരാത്രങ്ങള്‍ എന്നാകാം
അല്ലെങ്കില്‍ ആ വരിയിലെ ആ പദങ്ങള്‍ മാറ്കയുമാകം
"പൂമരം തേടി `ഞാന്‍`
പറന്നകലവേ ഇത്തിരി തേനുമായ്
ചിറകറ്റു വീണു "
എന്നാക്കി മാറ്റി നോക്കു അര്‍ത്ഥവിത്യാസം ഇല്ലാതെ ആവര്‍ത്തനം ഒഴിവാക്കപ്പെട്ടു ..
ഇതെല്ലം എന്റെ അഭിപ്രായങ്ങള്‍ മാത്രം തള്ളാം അല്ലെങ്കില്‍ കൊള്ളാം
കവിതയും ആശയവും വളരെ ഇഷ്ട്ടപെട്ടു അതുകൊണ്ട് പറഞ്ഞതാണ് മുകളിലെ അഭിപ്രായങ്ങള്‍ ...വിരോധം ഉണ്ടെങ്കില്‍ പറയണം
ReplyDeleteഅത് ശരി.
ReplyDeleteഅപ്പോള്‍,
അങ്ങിനെയാണ് അല്ലെ?
Nannaayittundu... :)
ReplyDeleteAashamsakalode
http://jenithakavisheshangal.blogspot.com/