Friday, April 29, 2011

നാഗമുദ്ര



നീയാര് ?

ചോദ്യത്തിന് മുന്നില്‍ പകച്ചു നിന്നപ്പോള്‍ ഇവളെന്റെ സ്വന്തമെന്നു ഉത്തരമേകി അവനവളെ ചേര്‍ത്ത് പിടിച്ചു ..

സ്വന്തമെന്നാല്‍ ? എന്ത് ബന്ധം ?

മുഖം കൈക്കുമ്പിളില്‍ കോരിയെടുത്തു അധരങ്ങളില്‍ പ്രണയ മുദ്ര ചാര്‍ത്തി അവന്‍ അതിനും മറുപടി നല്‍കി

കാലം വാര്‍ധക്യത്തിന്റെ മുറിപ്പാട് വീഴ്ത്തിയ നടവഴിയില്‍ സര്‍പ്പത്തിന്റെ സീല്‍ക്കാര ശബ്ദം കേള്‍ക്കെ തിരിഞ്ഞു നോക്കിയ അവള്‍ കണ്ടത് സര്‍പ്പത്തെപ്പോലെ കണ്ണുകളില്‍ ക്രൌര്യം നിറച്ച അവന്റെ മുഖമായിരുന്നു .

സിംഹം മാന്‍ പേടയെ കടിച്ചു കുടയുന്നത് കണ്ടു അനാഥ പ്രേതം പോലെ തലയുയര്‍ത്തി നിന്ന ചടചൌക്ക മരങ്ങളില്‍ നിന്നും ഒരു പറ്റം പക്ഷികള്‍ പ്രാണ ഭീതിയോടെ ചിറകടിച്ചു പറന്നുയര്‍ന്നു .

ഇരയെ കശക്കിയെറിഞ്ഞ് അടുത്ത നാഗ മാണിക്യം തേടി അവന്‍ നടന്നു നീങ്ങി .

സര്‍പ്പ ദംശനമേറ്റു നീലിച്ചു കിടന്ന അവളുടെ ഹൃദയത്തില്‍ അപ്പോഴും അവനോടുള്ള പ്രണയം തുടിക്കുന്നുണ്ടായിരുന്നു ..

No comments:

Post a Comment